Thursday, August 9, 2012

കുട

വെച്ചുമറന്നതല്ല
വെച്ചുമാറിയത് 
പെരുമഴക്കാലം
വൈകിയ വേള
കുടയടക്കാതെ
കടയടക്കാന്‍ 
തുറന്നുവച്ചു 
കുടയ്ക്കരില്‍
കടയടച്ചു
കുടയെടുത്തു
കുശലംപറഞ്ഞു
നടന്നകന്നു
വഴുതലും വിറയലും
അതേ കറുപ്പ്
അതേ ഉടല്‍
ബസ്സിറങ്ങി
കുടയമര്‍ത്തി
തോരാത്ത മഴയും
തുറക്കാത്ത കുടയും
ഞെക്കിയും കുത്തിയും
കുട തുറന്നു നടന്നുവന്നു
അമ്മയും മകളും 
പരാതി പൊടിപൂരം
നാളെയെന്ന ശുഭാപ്തി
പാതിയടഞ്ഞും തുറന്നും
കടയിലെത്തി കടതുറന്നു
കുടതുറന്നു കാവലിരുന്നു
പോയ കുടയെ തപിച്ചും
വന്ന കുടയെ ശപിച്ചും.
കൃശഗാത്രന്‍ ശുഭ്രധാരി
കുടമടക്കാതെ തുറന്നുവച്ചു
നടന്നകന്നു മുന്നിലൂടെ
പൊട്ടി ലടു മനസ്സിലായി
അതേ കുട അതേ മഴ
മാറ്റിയും മറിച്ചും
തുറന്നും അടച്ചും
കുടയെടുത്തു കടയില്‍ വച്ചു
കടയിലിരുന്ന് ആശ്വസിച്ചു.

Friday, August 3, 2012

മനുഷ്യമനസ്സ്

മനസ്സില്‍ ചിന്തയുടെ
കൊടുങ്കാറ്റ്.
തിരമാലയുടെ
മുരള്‍ച്ച.

തുലാവര്‍ഷകുളിര്‍മ
കുംഭമാസചൂട്
വസന്തപരിമളം
ഗ്രീഷ്മത്തിലെ ഊര്‍വരത
ശ്മശാനത്തിലെ മൂകത
ഉത്സവപറമ്പിലെ ആരവം.

ഒരിക്കല്‍ മനസ്സ്
ജീവന്‍വച്ച്് പറന്നുയരും.
വീണ്ടും മരിച്ച് നിലംപതിക്കും.
കടലിലെ ചുഴിപോലെ
ആര്‍ത്തലയ്ക്കുന്ന
ചുടുകാറ്റുപോലെ
തിളച്ചുമറയുന്ന ലാവപോല്‍
ഇടിമിന്നലിന്റെ തീക്ഷ്ണതയും.

കരിഞ്ഞുണങ്ങുന്ന മനസ്സ്
പുഷ്പങ്ങള്‍ വിടരില്ല
വിത്തുമുളയ്്ക്കില്ല
സംഗീതം മീട്ടില്ല
സൃഷ്ടി ഉയിര്‍ക്കില്ല
നാശം വിതച്ച് 
സര്‍വ്വനാശം കൊയ്യുന്നു.
ദു:ഖത്തിന്റെ മഹാസാഗരം
അലയടിച്ചുയരുന്നു.
വൈര്യത്തിന്റെ ദ്രംഷ്ടകള്‍
രക്തം കുടിക്കുന്നു.
ശത്രുതയുടെ പക
പുകഞ്ഞുകൊണ്ടിരിക്കുന്നു.

യുഗാന്തരങ്ങളുടെ ശ്മശാനം
മരണത്തിന്റെ നിലവിളി
പ്രേതങ്ങളുടെ സഞ്ചാരപഥം
ആത്മാവുകള്‍ ഭയന്നോടുന്നു.
ആശങ്ക ഉദിച്ചസ്തമിക്കുന്നു.

കുയില്‍രാഗമില്ല
മയില്‍നൃത്തമില്ല
കിളിയാരവമില്ല
ശവംതീനികള്‍ നാടുവാഴുന്നു
കഴുകന്മാര്‍ തുറിച്ചുനോക്കുന്നു
പരിന്തുകള്‍ നാക്കുനീട്ടുന്നു
വിഷമൂര്‍ഖന്‍ പുളയുന്നു
മൂങ്ങകള്‍ കുറുകുന്നു
വവ്വാലുകള്‍ തൂങ്ങിയാടുന്നു

ഇവിടെ അസ്തമയംമാത്രം
ഇത് മനുഷ്യമനസ്സാകുന്നു

നിമിഷബിന്ദുക്കള്‍

നിമിഷബിന്ദുക്കള്‍
മരിച്ചുകിടക്കുന്നു.
ശ്വാസം മുട്ടിമരിച്ച
ജഡത്തിന്റെ ചിത്രം.
അസ്വസ്ഥമായ
ദിനരാത്രങ്ങള്‍.
എവിടെ തുടങ്ങണം.
എവിടെ തീര്‍ക്കണം.
അശുഭകരമായ
നീണ്ടയാത്ര.
പ്രവൃത്തിക്ക് മന്ദത.
മരിച്ച മനസ്സുകള്‍
ചിത്രയിലെരിയുന്നു.
എരിയുന്ന ചിതയില്‍
നിന്നുയരുന്നു പ്രതീക്ഷ.
മരിച്ച സ്വപ്‌നങ്ങളും
സ്മരണയും കത്തീയമരട്ടെ.
മോചനഗാഥ ഉയരട്ടെ.
കാലനെ തോല്പിച്ച വിജയഗാഥ.
ഭീകരദൃശ്യവും, ഘോരശബ്ദങ്ങളും
പുലമ്പുന്ന അട്ടഹാസങ്ങളും
അന്ധരായി, ബധിരരായി, മൂകരായി
മന്ദബുദ്ധിയുടെ ചേഷ്ഠകളായി.
ബുദ്ധിമാത്സര്യവും സ്വാര്‍ത്ഥതയും
യജമാനത്വവും കീഴടക്കലും
മനുഷത്വം മരിച്ചുമരവിച്ചു
മൃഗീയതയെ തോല്പിച്ച 
മനുഷ്യന്റെ ക്രൂരവിളയാട്ടം.
ഒരാളുടെ നാശത്തില്‍
മറ്റൊരാള്‍ വിജയിയായി.
ജീവിതം ജീവന്റെ 
ശ്വാസത്തെ കെടുത്തുന്നു.
മൂകമാം അട്ടഹാസം 
പ്രകമ്പനം കൊള്ളുന്നു.
മാനുഷികതയില്ല;
പൈശ്ചികതമാത്രം.
മനുഷ്യരില്ല;
പ്രേതങ്ങള്‍ മാത്രം.
സ്‌നേഹമില്ല;
വിദ്വേഷം മാത്രം.
സൗഹൃദമില്ല;
ശത്രുതമാത്രം
ആത്മാര്‍ത്ഥയില്ലാത്ത
നാട്യപ്രകടനങ്ങള്‍.