Thursday, October 25, 2012

ആലസ്യം

വികാരങ്ങളുടെ പ്രവാഹം
അശുദ്ധിയിലെ കളങ്കം
ചെകുത്താന്റെ വാസം
ദൈവം കുടിയൊഴിഞ്ഞു
കര്‍മ്മയോഗത്തിന്റെ പാപഫലം
പാപിയുടെ കര്‍മ്മഫലമായി
അര്‍ത്ഥശൂന്യമായ സംസാരം
സ്പര്‍ശം കോരിത്തരിപ്പായി
വ്യര്‍ത്ഥമായ വ്യവഹാരം
വിദൂരതകള്‍ അലഞ്ഞുതാണ്ടി
ശരീരം കാഴ്ചവസ്തുവായി
ജഡത്തിന്റെ അലക്ഷ്യത
സംഭവങ്ങളില്‍ വിഭവങ്ങള്‍
നുണഞ്ഞും അയവിറക്കിയും
ആസക്തിയും വിരക്തിയും
കാഴ്ചയുടെ വിസര്‍ജ്ജ്യങ്ങള്‍
രാത്രിയുടെ ഉറക്കയിടങ്ങളില്‍.


എവിടെ?


പൂര്‍ണ്ണതയെവിടെ
ആശ്രയമെവിടെ
രക്ഷയെവിടെ
രക്ഷകനെവിടെ
സുഖമെവിടെ
ശാന്തിയെവിടെ
സമാധാനമെവിടെ
പുഞ്ചിരിയെവിടെ
സന്തോഷമെവിടെ
ആനന്ദമെവിടെ
അനുഭൂതിയെവിടെ
ആഹ്ലാദമെവിടെ
സുഷുപ്തിയെവിടെ
മോക്ഷമെവിടെ
മുക്തിയെവിടെ
സായൂജ്യമെവിടെ
സൗന്ദര്യമെവിടെ
സുഗന്ധമെവിടെ
ഭംഗിയെവിടെ
മനോഹാരിതയെവിടെ
സ്വപ്‌നമെവിടെ
നിര്‍വൃതിയെവിടെ
സ്മരണയെവിടെ
ഭാവനയെവിടെ
സങ്കല്പമെവിടെ
യാഥാര്‍ത്ഥ്യമെവിടെ
വഴിയെവിടെ
ശരിയെവിടെ
ലക്ഷ്യമെവിടെ
മാര്‍ഗമെവിടെ
ശബ്ദമെവിടെ
കേള്‍വിയെവിടെ
കാഴ്ചയെവിടെ
കാരണമെവിടെ
കാര്യമെവിടെ
ഉണ്മയെവിടെ
ഉണര്‍വെവിടെ
സ്വത്വമെവിടെ
ബോധമെവിടെ
പ്രജ്ഞയെവിടെ
ബുദ്ധിയെവിടെ
അറിവെവിടെ
ജ്ഞാനമെവിടെ
സത്യമെവിടെ
വ്യക്തിയെവിടെ
ബന്ധമെവിടെ
സ്‌നേഹമെവിടെ
സഹാനുഭൂതിയെവിടെ
സഹിഷ്ണുതയെവിടെ
ക്ഷമയെവിടെ
സഹനമെവിടെ
ബലമെവിടെ
ശക്തിയെവിടെ
നിയതാവെവിടെ
ചിന്തയെവിടെ
വാക്കെവിടെ
പ്രവൃത്തിയെവിടെ
കര്‍മ്മമെവിടെ
കര്‍മ്മഫലമെവിടെ
ജനനമെവിടെ
ജീവിതമെവിടെ
മരണമെവിടെ
ആദിയെവിടെ
അന്ത്യമെവിടെ
അമരനെവിടെ
അമൃതെവിടെ
ആത്മാവെവിടെ
ബ്രഹ്മമെവിടെ
ആത്മീയതയെവിടെ
ഉയര്‍ച്ചയെവിടെ
ഉന്നതിയെവിടെ
വിജയമെവിടെ
സൃഷ്ടിയെവിടെ
കലയെവിടെ
സാഹിത്യമെവിടെ
ഉല്‍കൃഷ്ടതയെവിടെ
മനസ്സെവിടെ
മര്‍മ്മരമെവിടെ
ഹൃദയമെവിടെ
മൗനമെവിടെ
ശുദ്ധിയെവിടെ
നൈര്‍മല്യമെവിടെ
അനന്തതയെവിടെ
അനശ്വരതയെവിടെ
സ്വരമെവിടെ
നാദമെവിടെ
കിളിയെവിടെ
കൂചനമെവിടെ
പ്രകൃതിയെവിടെ
പ്രപഞ്ചമെവിടെ
സൂര്യനെവിടെ
നക്ഷത്രങ്ങളെവിടെ
ഭൂമിയെവിടെ
വെളിച്ചമെവിടെ
ശോഭയെവിടെ
പ്രഭയെവിടെ
ആഴിയെവിടെ
ആകാശമെവിടെ
അന്ധകാരമെവിടെ
അന്തകനെവിടെ
അമ്മയെവിടെ
ലാളനയെവിടെ
ലാളിത്യമെവിടെ
സുഹൃത്തെവിടെ
സഹൃദയനെവിടെ
പ്രേമമെവിടെ
പ്രേയസിയെവിടെ
മാലാഖയെവിടെ
ഗന്ധര്‍വനെവിടെ
ഞാനെവിടെ
നീയെവിടെ
മനുഷ്യനെവിടെ
ദൈവമെവിടെ


ജീവവായു

നിസ്സംഗം ജീവിതം
വികാരരൂപം
ചഞ്ചലം മനസ്സ്.
ശുദ്ധം, ശാന്തം
സ്ഥിതപ്രജ്ഞം.
ഭൂതം കഴിഞ്ഞു,
ഭാവി വരാനുള്ളത്.
വര്‍ത്തമാനം:
ജീവനുള്ളത്
ജീവിക്കുന്നത്
ജീവിച്ചിരിക്കേണ്ടതും.
കണ്ണിയറ്റബന്ധം
ഭൂതകാലം.
കണ്ണിച്ചേര്‍ക്കേണ്ടത്
ഭാവികാലം.
നഷ്ട-ലാഭക്കണക്കുകള്‍
വിസ്മരിച്ചീടുക.
ഹൃദയമിടിപ്പിന്റെ താളവും
നിമിഷസൂചിയുടെ ചലനവും
ഒരു ചുടുസത്യമായി
അറിഞ്ഞീടുക.
ഓരോ ശ്വസനവും
അറിയാതെ പോകരുത്.
വിസ്മൃതം ജീവിതം
ഉച്ഛ്വാസം ഭോഗം 
നിശ്വാസം വിസര്‍ജ്യം.
വര്‍ത്തമാനകാലത്തിന്‍
വിസര്‍ജ്യം ഭൂതകാലം.
സംഭരിക്കാനാവില്ല ഭാവിയെ
സംഭവിക്കില്ല ചിലപ്പോഴത്!
നിറഞ്ഞുനില്‍ക്കും ജീവവായു
മൂല്യമാവില്ല സ്വന്തമല്ലാതാര്‍ക്കുമേ,

സൗന്ദര്യഭാവം

വൈരുപ്യമില്ലെങ്കില്‍ 
സൗന്ദര്യമെവിടെ.
അപൂര്‍ണ്ണതയില്ലെങ്കില്‍
പൂര്‍ണ്ണതയെവിടെ.
ചെളിയില്‍ വിടരും
ചെന്താമര.
മുള്‍ച്ചെടിയിലെ
പനിനീര്‍പ്പുഷ്പം.
കരിങ്കല്ലില്‍ തീര്‍ക്കും
ദേവീചൈതന്യം.
ശില്പി ശിലയില്‍
ജീവനുള്ള ശില്പം തീര്‍ക്കും.
മണ്ണില്‍ പൊന്നുവിളയിക്കും
കര്‍ഷകന്‍,
തരിശുനിലത്തെ
പച്ചപ്പട്ടുടുപ്പിക്കും.
ബലിഷ്ഠമാം
പുരുഷദേഹം,
തരളിതമാം
നാരീയുടയാടകള്‍.
മനസ്സിലിരിക്കും
സൗന്ദര്യഭാവം
ദര്‍ശനസുഖം തരും.
വീണ്ടും പ്രാപിക്കും
വൈരൂപ്യം തഥ.
വാടിക്കരിയുന്ന
പുഷ്പദളങ്ങളും
ചുക്കിച്ചുളിഞ്ഞും
ചീഞ്ഞളിഞ്ഞും
സുന്ദരദേഹമിത്.
മനസ്സ് ശില്പിയും
ശരീരം ശിലയും
പ്രവൃത്തി ശില്പവും.
എല്ലാചേര്‍ന്നൊരു
സുന്ദരശില്പമായിടും.

Wednesday, October 24, 2012

മാസ്മരികം

നമ്മള്‍ 
യുഗങ്ങള്‍ക്കുമുമ്പേ
പിറവികൊണ്ടവര്‍.
ആടിയും പാടിയും,
ഭൂമിയിലും
ആകാശത്തിലും.
ഞാനും നീയും
നളനും ദമയന്തിയും
കൃഷ്ണനും രാധയും.
വര്‍ണ്ണങ്ങളില്‍ ലയിച്ചും,
ശ്രുതിയില്‍ അലിഞ്ഞും.
മധുരമൂറും
മലരുകള്‍ത്തോറും
ചിത്രശലഭമായി.
വിടര്‍ന്ന മാന്‍മിഴിയും,
നിറപുഞ്ചിരിയും,
നിഗൂഢമാം നാസിക,
അലയാഴിപോല്‍
കാര്‍ക്കൂന്തല്‍.
നിറങ്ങളില്‍ ഒതുങ്ങാത്ത,
വരികളില്‍ കവിയുന്ന,
നിന്നില്‍ നിറയുന്ന
കാന്തികപ്രഭാവം.
മോഹലാവണ്യം
നിന്റെ രൂപത്തില്‍,
പ്രകൃതി വിസ്മൃതമാകും.
ഇന്നലെയില്‍ നിന്നും,
ഇന്നിലൂടെ നാളെയിലേക്ക്
പുനര്‍ജ്ജനിക്കുന്നു നീ.
നിന്റെ ചുടുനിശ്വാസത്തിന്
സുഗന്ധംനിറഞ്ഞ തണുപ്പാണ്
ശബ്ദം, ദൃശ്യം, ചലനം
അഭൗമം; മാസ്മരികം.

പ്രയാണം

എന്താണ് ജീവിതം
അറിവാണ് ജീവിതം
ജനിച്ചതുകൊണ്ട്
ജീവിതമാകില്ല
ജനനത്തെ അറിയണം
അറിവ് വേദനയാകരുത്
ചിന്തയാണതിന്‍ ഊര്‍ജം
അറിവ് അനുഭവം
അനുഭവം മുക്തി
ദു:ഖത്തില്‍ നിന്നും
സുഖത്തില്‍ നിന്നും
സംതൃപ്തി, നിര്‍വൃതി
അറിവില്ലാത്തവന്‍
മരിക്കുന്നു; 
അറിഞ്ഞവന് മരണമില്ല.
ജനനവും ജീവിതവും
പിന്നെ മരണവും
മുത്തുമണികള്‍
കോര്‍ത്ത ചരടുപോലെ
അബോധത്തില്‍ നിന്നും
ബോധത്തിലേക്കുള്ള
ഉണര്‍വ്വാണ് ജീവന്‍.
ബോധത്തില്‍ നിന്നുള്ള
അറിവാണ് ജീവിതം.
അറിവില്‍ നിന്നുള്ള
അനുഭൂതിയാണ് മരണം.
ജീവിതം ഒരു മാര്‍ഗമാണ്
അറിവിന്റെ മഹാസാഗരം
നീന്തിക്കയറാനുള്ളത്.
ഇല്ലായ്മയില്‍ നിന്നും
ഉണ്മയെ കണ്ടെത്തുന്നത്.
ഇല്ലാതായാലും 
ഇല്ലാതാകുന്നത്
അതാണ് അറിവ്.
ജീവന്റെ ലക്ഷ്യവും.
മൃഗവാസന
മരണബോധം.
മനുഷ്യനില്‍ നിന്നും 
പടികള്‍ ചവിട്ടിക്കയറി
ആകാശത്തിന്റെ 
മൂര്‍ദ്ദാവിലേക്കുള്ള
പ്രയാണം.

മരണതാളം


ഇലകൊഴിഞ്ഞ 
ജീവിതം
ഉണങ്ങിയ ചിന്ത
ഇറുകിപ്പിടിച്ച
വലിഞ്ഞുകയറ്റം
മനസ്സിലെ ചില്ലകളില്‍ 
കനലുകള്‍ എരിയുന്നു
ഭൂതകാലത്തില്‍
ആഴ്ന്നിറങ്ങിയ 
മറവികള്‍
സ്മരണകളായി
തളിര്‍ക്കുന്നു
ഉറക്കം 
ഉണര്‍വിന് 
കവാടമായി
ഉണര്‍വ്വ്
അബോധം
ആലസ്യംതീര്‍ത്ത
കാനനപാത
കാലത്തിന്
ഭ്രാന്തന്‍നായയുടെ
പരവേശം പരാക്രമം
ഭ്രാന്തിന് 
പകര്‍ച്ചവ്യാധി
സ്വപ്‌നം ഭയചകിതം
കണ്ണുകളില്‍ തിമിരം
ഉറുമ്പിന്‍പറ്റം
അരിച്ചിറങ്ങുന്ന
കര്‍ണ്ണപടം
വെള്ളം; പ്രളയം
സുനാമി
ഭ്രാന്തന്മാര്‍
കൂട്ടത്തോടെ
ആത്മാഹുതി
നടത്തുന്നു.
മരണത്തിന്റെ 
കൊലക്കയറുമായി
കാലന്റെ താളംതെറ്റിയ
കുളമ്പടി ശബ്ദം
ചോരയൊലിക്കുന്ന
കൊമ്പുമായി
കാളക്കൂറ്റന്‍
ഭൂകമ്പത്തിന്റെ
പ്രകമ്പനം; പ്രതിദ്ധ്വനി
ദ്രംഷ്ടകള്‍ കൂട്ടിയുരുമി
വെട്ടിപ്പിളര്‍ന്നാകാശം
ശ്വാസകോശം
കത്തിക്കരിഞ്ഞു
കണ്ണ് മഞ്ഞളിച്ചു
നാഡിഞെരമ്പുകള്‍
വാപിളര്‍ന്നു
മഞ്ജയും മാംസവും
അടര്‍ന്നുമാറി
ചുടുചോരയും
ചുടുനിശ്വാസവും
നിലച്ചുറച്ചു.

Monday, October 1, 2012

സ്‌നേഹം

സ്‌നേഹം പലവിധം
വിവിധ ഭാവങ്ങളില്‍
ആത്മാര്‍ത്ഥ സ്‌നേഹം
നിസ്വാര്‍ത്ഥ സ്‌നേഹം

അമ്മയ്ക്കു മകളോട്
അച്ഛന് മക്കളോട്
ഭാര്യയ്ക്കും ഭര്‍ത്താവിനും
തിരിച്ചും മറിച്ചും സ്‌നേഹം

അപരിചിതര്‍ക്കും സ്‌നേഹം
കൂടെക്കൂട്ടും 
കൂടെപോകും
ചതിയില്‍ മുക്കി-
ക്കൊല്ലും സ്‌നേഹം

പ്രേമിക്കാനും സ്‌നേഹം
കാമിക്കാനും സ്‌നേഹം
നിരുപാധികം സ്‌നേഹം
സ്വാപാധികം സ്‌നേഹം

ശത്രുക്കള്‍ തമ്മിലും
സൗഹൃദം നടിച്ചും
സ്‌നേഹവായ്പാല്‍
തേനൊലിപ്പിക്കും.
കാര്യം നേടും,
കസേര വലിക്കും.

എല്ലാവര്‍ക്കും സ്‌നേഹം,
എന്നോടേറെ സ്‌നേഹം.
തന്നത്താനതുസ്‌നേഹം,
പത്തരമാറ്റിന്‍ പരിശുദ്ധം.