Friday, April 18, 2014

യോഗാസനം

സ്വപ്‌നവേഗങ്ങളില്‍ 
കുളിര്‍മഴയായി നീ..
ഗതകാലദുര്‍മുഖങ്ങളില്‍
തെളിനീരുറവപോല്‍
വിടരുന്നു നിന്‍മുഖം.
അഴിക്കുന്തോറും അഴിയാ
ക്കുരുക്കില്‍പ്പെട്ടുഴറും
മനവും തന്‍ശരീരവും.
എഴുനേല്‍ക്കുവാന്‍ വയ്യ:
രണ്ടുകാലിലായി വേണം,
താങ്ങായി രണ്ടുകാലുകൂടെ.
താങ്ങണം ശരീരം രണ്ടു
തണ്ടിലിലായി, താങ്ങണം
നാലാളുകള്‍ വേറെയായി.
നീണ്ടുനിവര്‍ന്നങ്ങനെ ശവാ-
സനത്തില്‍ യോഗാസനം.
പിന്നിലായി കൂട്ടമായാളുകള്‍
പിന്തുടരുന്നു മുന്‍പേ ഗമി-
ക്കുമാശവാസനത്തെ വിടാതെ..
കാണണം അവസാനപുകയും
ആവിയായി തീരുമാവേളയില്‍
പിന്നെ ശൂന്യമായി ഒരു നിഴല്‍
പ്പോലും ബാക്കിയില്ലാതെ...
തനിച്ചായി ഞാന്‍ മാത്രം
നിരൂപമായി നിര്‍വികാരമായി.