Wednesday, December 12, 2012

ആത്മാവിന്റെ ചിറകടി

ആത്മാവിന്റെ ചിറകടി
ബന്ധനം കൂടുവിട്ടു
അപരാം അനന്തത
ജ്വലിക്കും സുര്യതേജസ്സ്

അനാഥം ശരീരം
കൂടൊഴിഞ്ഞു കിളികള്‍
പുതിയ കൂടുകള്‍ തേടി
ഒരുങ്ങണം പുതുശരീരം

കണക്കുകൂട്ടലുകള്‍
തലകുത്തിമറയുന്നു
വിചാരങ്ങള്‍ വെറും
കനലില്ലാചാരമാകുന്നു

ഓരോ കൂട്ടിലും അഭയമായി
കൂടും കൂട്ടരും ഭാരമായി
ബന്ധവും ബന്ധനവും
ബാധ്യതയുമില്ലാതെ

കാറ്റ് വീശിയകലുന്നു
തിരമാലപ്പൊട്ടിതറുന്നു
മരുഭൂമി മന്ത്രമുരുക്കുന്നു
മേഘങ്ങള്‍ തൊട്ടിലുറങ്ങുന്നു

സര്‍വ്വം സ്വതന്ത്രം
നിസ്സംഗം നിത്യവും
വേണം മന:ശ്ശാന്തി
ശരീരത്തിനുന്മേഷവും


കാര്യം നിസ്സാരം

കാണാത്ത കാര്യം 
പറയാതിരിക്കക
അറിയാത്ത കാര്യവും
പറയാതിരിക്കുക

അറിയേണ്ട കാര്യം
കേള്‍ക്കാതിരിക്കാതെ
കേള്‍ക്കേണ്ട കാര്യം
അറിയാതിരിക്കാതെ

വേണ്ടാത്ത കാര്യം
കേള്‍ക്കാതിരിക്കുക
കാണേണ്ട കാര്യം
കേള്‍ക്കാതിരിക്കുക

കാണേണ്ട കാര്യം
കാട്ടിക്കൊടുക്കുക
പറയേണ്ട കാര്യം
പറഞ്ഞുകൊടുക്കുക

കേള്‍ക്കേണ്ട കാര്യം
കേട്ടുകൊണ്ടിരിക്കുക
കാണേണ്ട കാര്യം
കണ്ടുകൊണ്ടിരിക്കുക

കാണാത്ത കാര്യം
അറിയാതെ പറയാതെ
കണ്ട കാര്യം
ഉച്ഛത്തില്‍ പറയുക

കേള്‍ക്കാതെ കാണാതെ
അറിയാതെ പോവാതെ
കണ്ടും കേട്ടും പറഞ്ഞും
ജീവിച്ചുകൊണ്ടിരിക്കുക

സൗന്ദര്യത്തിന്റെ ഉറവിടം

സൗന്ദര്യം എന്താണ്? എവിടെയാണ്?
നമ്മള്‍ സൗന്ദര്യത്തെ കണ്ണുകൊണ്ട് കാണുന്നു. മനസ്സുകൊണ്ടു ആസ്വദിക്കുന്നു. വിടര്‍ന്നു നില്‍ക്കുന്ന പുഷ്പത്തിലും ആഴക്കടലിലും സമുദ്രനിരപ്പിലെ നീലത്തിരമാലയിലും ഇടതിങ്ങിയ കാടിന്റെ ദൃശ്യത്തിലും മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന ഉയര്‍ച്ചതാഴ്ചയിലും സൗന്ദര്യത്തിന്റെ മാസ്മരികതയാണ് വെളിവാക്കപ്പെടുന്നത്. ആ ദര്‍ശനത്തിന്റെ അനുഭവം മനസ്സില്‍ ഒരിക്കലും മായാത്ത അനുഭൂതിയുടെ രസം നിറയ്ക്കുന്നു. 
മനുഷ്യന്‍ മാത്രമാണല്ലോ സൗന്ദര്യത്തെ ആസ്വദിക്കുന്നത്? പ്രകൃതിയിലും അതിലെ ജീവജാലങ്ങളിലും മനുഷ്യനിലും ഒരു വേള തന്നെത്തന്നെയും സൗന്ദര്യത്തിന്റെ രൂപകങ്ങളെ ആസ്വദിക്കുന്നു. 
എന്താണ് ഈ സൗന്ദര്യം?
പ്രത്യക്ഷത്തില്‍ സൗന്ദര്യം ആസ്വദിക്കപ്പെടുന്നത് കാഴ്ചയുടെ/കണ്ണില്‍ എത്തപ്പെടുന്ന ദൃശ്യത്തിലൂടെയാണ് സാധ്യമാക്കപ്പെടുന്നത്. ആത്മാവുകൊണ്ട് ആസ്വാദ്യമാകുന്ന സൗന്ദര്യവും സൗന്ദര്യം തന്നെയാണ്. കേള്‍വിയുടെ രസവും സൗന്ദര്യത്തിന്റെ മേഖലയില്‍ വരുന്നു. രൂപത്തില്‍ മാത്രമല്ല വിരൂപത്തിലും സൗന്ദര്യത്തെ ദര്‍ശിക്കാന്‍ സാധിക്കും. ആത്മസ്വരൂപത്തെ അറിയുമ്പോഴാണ് യഥാര്‍ത്ഥ സൗന്ദര്യം എന്തെന്ന് അനുഭവവേദ്യമാവുക. ചിന്തയും വിചാരവും ബുദ്ധിയുടെ തലത്തില്‍ സൗന്ദര്യാത്മകമാകുന്നു.
സൗന്ദര്യത്തിന്റെ ഉറവിടം:
പ്രകൃതിയുടെ ചൈതന്യമാണ് യഥാര്‍ത്ഥ സൗന്ദര്യം. സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവ് മനുഷ്യന്റെ പ്രത്യേകതയാണെന്നതുകൊണ്ടുതന്നെ വികാര-വിചാര ആവേഗങ്ങളുടെ വ്യതിയാനത്തില്‍ സൗന്ദര്യാസ്വാദനത്തിനും ഏറ്റക്കുറച്ചലുകള്‍ ഉണ്ടാകും. ഭൗതീകമായതും ആത്മീയമായതുമായ സൗന്ദര്യരൂപങ്ങളുടെ ദൃശ്യപരത നല്‍കുന്ന ആസ്വാദനക്ഷമത ഓരോ വ്യക്തികളിലും വ്യത്യാസപ്പെടുന്നതും ഈ കാരണം കൊണ്ടാണ്. 
സൂര്യന്‍ ജ്വലിക്കൊണ്ടിരിക്കുന്നതാണ് അതിന്റെ സൗന്ദര്യം. സൂര്യവെളിച്ചം കെട്ടുപോയാല്‍/ ആ ചൈതന്യം ഇല്ലാതെപോയാല്‍ അത് ഇരുണ്ട ഗ്രഹങ്ങളുടെ അവസ്ഥയിലേക്ക് താഴ്ന്നുപോകും. സ്വയം പുറപ്പെടുവിക്കുന്ന പ്രകാശരശ്മികളുടെ കിരണങ്ങളാണ് നക്ഷത്രങ്ങള്‍ക്ക് ആസ്വാദ്യകത നല്‍കുന്നത്. 
സൗന്ദര്യത്തിന് നിദാനം:
സൗന്ദര്യാരാധന ഉണ്ടാകുന്നത് തന്നെ നമ്മുക്കില്ലാത്തത് മറ്റുള്ളവയില്‍ ദര്‍ശിക്കുമ്പോഴാണ്. സ്വന്തം കഴിവില്ലായ്മ മറ്റുള്ളവരിലെ കഴിവായി മാറുന്നു. കഴിവില്ലായ്മ വൈരൂപ്യമായും കഴിവിനെ സൗന്ദര്യമായും അനുഭവപ്പെടുന്നു. സ്വന്തം കഴിവില്ലായ്മയെ ഇഴക് ത്തുകയും മറ്റുള്ളവരുടെ കഴിവിനെ പുകഴ്ത്തുകയും ചെയ്യുക. മറ്റുള്ളതില്‍ കാണുന്ന കഴിവ് ആ വസ്തുവിന്റെ അയാളുടെ ചൈതന്യത്തെയാണ് വെളിവാക്കപ്പെടുന്നത്. അവരുടെ ചൈതന്യത്തിന്റെ പ്രകാശനമാണ് കഴിവായി പരിണമിച്ചത്. 
സൗന്ദര്യാരാധന എന്നത് ഓരേ സമയം ബലവും ദൗര്‍ബല്യവുമാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ അടിമത്തമാണ്. സ്വന്തം കഴിവുകേടിനെ അംഗീകരിക്കുകയും മറ്റുള്ളവരുടെ കഴിവില്‍ നമ്മിലില്ലാത്ത കഴിവിനെ കാണുകയും അവരുടെ ചൈതന്യമാകുന്ന പ്രകാശത്തില്‍ സ്വന്തം കഴിവില്ലായ്മയാകുന്ന ഇരുട്ടിനെ ഒളിക്കുകയും ചെയ്യുക. അങ്ങനെ സ്വന്തം ചൈതന്യത്തെ കെടുത്തുകയും മറ്റുള്ളവരുടെ ചൈതന്യത്തെ ഊതിവീര്‍പ്പിക്കുകയും ചെയ്യുന്നു.