Thursday, October 25, 2012

സൗന്ദര്യഭാവം

വൈരുപ്യമില്ലെങ്കില്‍ 
സൗന്ദര്യമെവിടെ.
അപൂര്‍ണ്ണതയില്ലെങ്കില്‍
പൂര്‍ണ്ണതയെവിടെ.
ചെളിയില്‍ വിടരും
ചെന്താമര.
മുള്‍ച്ചെടിയിലെ
പനിനീര്‍പ്പുഷ്പം.
കരിങ്കല്ലില്‍ തീര്‍ക്കും
ദേവീചൈതന്യം.
ശില്പി ശിലയില്‍
ജീവനുള്ള ശില്പം തീര്‍ക്കും.
മണ്ണില്‍ പൊന്നുവിളയിക്കും
കര്‍ഷകന്‍,
തരിശുനിലത്തെ
പച്ചപ്പട്ടുടുപ്പിക്കും.
ബലിഷ്ഠമാം
പുരുഷദേഹം,
തരളിതമാം
നാരീയുടയാടകള്‍.
മനസ്സിലിരിക്കും
സൗന്ദര്യഭാവം
ദര്‍ശനസുഖം തരും.
വീണ്ടും പ്രാപിക്കും
വൈരൂപ്യം തഥ.
വാടിക്കരിയുന്ന
പുഷ്പദളങ്ങളും
ചുക്കിച്ചുളിഞ്ഞും
ചീഞ്ഞളിഞ്ഞും
സുന്ദരദേഹമിത്.
മനസ്സ് ശില്പിയും
ശരീരം ശിലയും
പ്രവൃത്തി ശില്പവും.
എല്ലാചേര്‍ന്നൊരു
സുന്ദരശില്പമായിടും.

No comments:

Post a Comment