Friday, November 2, 2012

പ്രേതരൂപം

പ്രഭാതം മദ്ധ്യാഹ്നം സായന്തനം
രാക്കിളികള്‍ കൂടുവിട്ടകന്നു
കാര്‍മേഘതിരശീലയാല്‍
ചന്ദ്രബിംബം മറഞ്ഞു
നിശ്ശബ്ദതയുടെ കറുത്ത നിഴല്‍
ഒറ്റയായും കൂട്ടമായും
നാല്‍വഴികളില്‍ പലായനം
എവിടെയും എത്താതെ
നഷ്ടമായ തിരിച്ചറിവുകള്‍.
ബോധത്തിലും അബോധമയക്കം
നിസ്സഹായം അനശ്ചിതം.
പാടവും വരമ്പും വിരിമാറു
പിളര്‍ന്നു നിലവിളിക്കുന്നു.
കൊടുമുടികള്‍ക്ക് പ്രേതരൂപം
പ്രതീക്ഷയുടെ കാത്തിരിപ്പിന്
അതൃപ്തിയുടെ വിങ്ങല്‍.
കൊടുങ്കാറ്റിന്റെ രൗദ്രമായ അലര്‍ച്ച
ഇലകൊഴിഞ്ഞ ശിഖരങ്ങള്‍
കാര്‍മേഘം മൂടിയ ആകാശം
സൂര്യന്‍ നേരത്തെ മടങ്ങി
മഴ ചാറി പെരുമഴയായി.

No comments:

Post a Comment