Tuesday, August 20, 2013

മൃത്യുഹോമം

ഉറങ്ങിയെന്‍ ആത്മാവിനെ
പുണര്‍ന്നൊരാഗ്നി നാളം.
കൊച്ചനിയത്തിയെ വാരി
പ്പുണര്‍ന്നുഞാന്‍ തലോടാന്‍
ശ്രമിക്കവെ ഒടുങ്ങിയവള്‍
ചാരമായി വിസ്മൃതിയില്‍.
അമ്മയെത്തൊട്ടുണര്‍ത്താന്‍
വെമ്പിയ കൈകള്‍ വായുവില്‍
ലയിച്ചുയര്‍ന്ന് ആവിയായി.
അച്ഛനരികില്‍ ഉണ്ടാവുമെന്ന
ശങ്കയില്‍ തല ഉയര്‍ത്തി ഞാന്‍
കണ്ടതു വെണ്ണീന്‍ ആള്‍രൂപമാ-
രൊള്‍ ഭൂമിയില്‍ പതിഞ്ഞമര്‍ന്ന്.
മണ്ണെണ്ണയുടെ രൂക്ഷമാം ഗന്ധം
ശ്വാസത്തെ തടസ്സപ്പെടുത്തിയ
വേളയില്‍ പിടഞെണീറ്റ ഞാന്‍,
എന്തുചെയ്യണമെന്നറിയാതെ
പ്രളയമായൊഴുകിയ തീയില്‍
കുളിച്ചു; ആര്‍ത്തനാദമായി രോദനം.
എത്രനാള്‍ പിന്നിയും ചീകിയും 
തുളസിയും മുല്ലയും അണിഞ്ഞ്
ഉല്ലാസമോഹവിലോല നഭസ്സില്‍
എത്രമേല്‍ ആനന്ദതരളിതയായ്.
കൊച്ചനിയത്തി കൂട്ടുകാരിയും
കൂടപ്പിറപ്പും, അമ്മതന്‍ വാത്സല്യ-
സ്‌നേഹവായ്പും പരിചരണവും.
എല്ലാമേ ഒരു നിമിഷാര്‍്ദ്ധബിന്ദുവില്‍
കത്തിചാരമായെന്നെനിക്കൊരി
ക്കലുമാവില്ല വിശ്വാസിപ്പാന്‍!
ലാളിച്ചും കൊഞ്ചിച്ചും ഇ്ത്രമേല്‍
ആഹ്ലാദചിത്തയായിമാറ്റിയ
അച്ഛനോ ഈ കൊടുപാതകം
ചെയ്തതു എന്നു ശ്ങ്കിക്കയെങ്ങനെ?
അമ്മയ്ക്കുമിതില്‍ പങ്കുണ്ടെന്നോ;
ആവില്ല അവര്‍ക്കൊരിക്കലും
ഈ കൊടുപാതകം ചെയ്യുവാന്‍.
എങ്കില്‍ ഇത്രമേല്‍ സ്‌നേഹം
പകര്‍ന്നു നല്‍കുമോ ഞങ്ങള്‍ക്കായ്.
കുഞ്ഞുടുപ്പും പട്ടുപാവടയും 
തീനാമ്പുകള്‍ വിഴുങ്ങീടുമ്പോള്‍
നടുങ്ങിപ്പോയി ഹൃദയവാഹിനി.
പെന്നും പെന്‍സിലും പുസ്തകവും
അക്ഷരക്കൂട്ടവും ബാഗും കുടയും
ഒന്നായി കത്തിയമരുന്ന വേളയില്‍
ഒരു തുള്ളി വെള്ളവും കണ്ടില്ല
അണയ്ക്കുവാന്‍; എണ്ണപോല്‍
കത്തുന്നു വെള്ളവും ജ്വാലയായ്.
നാലുവരയില്‍ കുറിതൊട്ടപോല്‍
കിടക്കുന്ന നിരാലംബമാം ഒരു
കുടുംബചിത്രം നാടിനെ നടുക്കി.
പത്രകോളങ്ങളില്‍ ചാനലില്‍
ബ്രേക്കിംഗായി വാര്‍ത്തകള്‍!

No comments:

Post a Comment