Friday, September 6, 2013

അലക്ക്

നാലുപേര്‍ വശങ്ങളില്‍
അലക്കിയും പിഴിഞ്ഞും
ഞെക്കിയും പിരിച്ചും
അലക്കുയന്ത്രംപോല്‍

ഉന്നംപിഴയ്ക്കാത്ത ചോദ്യം
ഉത്തരത്തിനായി ഉഴന്നും
തര്‍ക്കുത്തരം തടഞ്ഞും
കടക്കേണം കടമ്പകള്‍

തുണിപോല്‍ ചുളിഞ്ഞും
സോപ്പുപോല്‍ പതഞ്ഞും
ആവിപോല്‍ വിയര്‍ത്തും
ഒടുക്കം നീണ്ടുനിവര്‍ന്നും

ആചാരവെടിപോലെ
ഭരണിപ്പാട്ടുപോലെ
ഉരുളക്കുപ്പേരിയായി
ഉത്തരങ്ങളുടെ പെരുമഴ


കുറിക്കുകൊള്ളും ചോദ്യം
കുറിവരയ്ക്കാത്ത വദനം
മേമ്പൊടിക്കായി ചിരിമധുരം
കൈകോര്‍ത്ത് ഹസ്തദാനം

വിശപ്പും ദാഹവും മുറ്റി
ജയിക്കാനായി ജനിച്ചവന്‍
ഉടച്ചുവാര്‍ക്കും മുഖാമുഖം
അലക്കിവെളുത്ത മനസ്സ്

വിശ്വാസം ആശ്വാസമായി
തലനിറയെ ശുഭാപ്തി
ഒരു പിന്‍വിളിയ്ക്കായി
കാതോര്‍ത്ത;് കണ്‍പാര്‍ത്ത്







No comments:

Post a Comment