Monday, January 12, 2015

ഉറുമ്പുകളുടെ രോദനം

ഉറുമ്പുകള്‍ക്ക് ചെവിയുണ്ടായിരു-
ന്നെങ്കിലവയുടെ കലപില ശബ്ദം
നമുക്കു കേട്ടിടാകുമൊരുപക്ഷേ
കാലടിക്കീഴില്‍ ഞെരിഞ്ഞമര്‍ന്ന
അനേകായിരം പ്രാണിജന്മങ്ങളെ...
ആരുണ്ടിവിടെ പ്രത്യുത്തരന്ത്യാഞ്ജലി
അര്‍പ്പിച്ചീടാന്‍, മാപ്പപേക്ഷിപ്പാന്‍
ഘടോല്‍ക്കജജന്മങ്ങളായ
മനുഷ്യപാദങ്ങള്‍, ഞൊടിയിടയില്‍
തീര്‍ക്കുന്ന അന്ത്യശ്വാസത്തിന്റെ
വിങ്ങലുകള്‍ ആരോരുമറിയാതെ
മണ്ണിലലിഞ്ഞുചേരും നിശ്ശബ്ദമായി
റാണിയും രാജനും ഭടന്മാരും പ്രജകളും
വാഴുന്ന തമോഗര്‍ത്ത സ്ഥലികളില്‍
സുരക്ഷിതം സുസ്‌മേരവദനം ജീവിതം
എന്നിട്ടും സൂര്യവെളിച്ചത്തിലടുക്കലോ
ജീവന്റെ പാതിയോ മുഴുവനോ കവരും
മനുഷ്യപിശാച്ചുക്കള്‍ പ്രേതാല്‍മാക്കള്‍.
ചെരിപ്പും ബൂട്‌സും എത്രമേല്‍ കഠോരം
മൃദുപാദസ്പര്‍ശനമാത്രയില്‍ ജീവന്റെ
കരങ്ങളെകോര്‍ത്തു രക്ഷിപ്പതോ ദൈവം!
വരിവരിയായി കുനുകുനെയെന്നോണം
തുടക്കമോ ഒടുക്കമോ കാണാത്ത വഴിയില്‍
ശ്രീഘ്രമാസഞ്ചാരം ലക്ഷ്യമതുതന്നെ
പ്രാണന്റെ നിയോഗവും പൂര്‍ണതയും.



No comments:

Post a Comment