Tuesday, February 4, 2014

അരവ്

വരിവരിയായി ബലിഷ്ഠമായി
തേങ്ങ, മുളക്, മസാല ചേരുവക
പുഴുവിനെപ്പോല്‍ നിമിഷങ്ങളെ
തിന്നുതിന്ന് വെറുതെയിരിക്കാതെ
അരവുകാര്‍ എപ്പോഴും പുറംപ്പോക്ക്
അരച്ചുവച്ച കറിക്കൂട്ടുകളില്‍ അവരെ
എണ്ണാറേയില്ല; ഏമ്പക്കത്തില്‍ ഉണ്ടാവും
അവരൊഴുക്കിയ വിയര്‍പ്പിന്റെ ഉപ്പുരസം.
അരയ്ക്കാനുള്ള യോഗ്യത ഇരിത്തമാണ്
നിനയ്ക്കാവില്ലെങ്കില്‍ മറ്റവള്‍ക്കാവും.
ഒന്നുംമിണ്ടാതെ തിന്നാതെ അരയ്ക്കണം
കലവറ നിറയുവോളം: വിളമ്പിത്തീരുവോളം
കുശുമ്പും കുന്നായ്മയും ചേര്‍ത്ത് അരവിന്റെ 
ആയാസത്തിനു വെള്ളംചേര്‍ക്കലാവാം
ജന്മം മുഴുവന്‍ അരഞ്ഞുതീരേണ്ടവള്‍
വെപ്പാശാന്റെ നിഴലായി നിറവായി എന്നും
കൂടെവേണം. നീയില്ലെങ്കില്‍ മറ്റവളായാലും.
എണ്ണത്തില്‍ കൂടാത്തവര്‍ വണ്ണത്തിലുള്ളവര്‍
അരഞ്ഞിട്ടും വിയര്‍ത്തിട്ടും അടങ്ങാത്തവര്‍

No comments:

Post a Comment