Wednesday, November 27, 2013

അമൃതവര്‍ഷം

പ്രേമം അമൃതവര്‍ഷം
ആത്മാവുകളുടെ സംഗമം
ആനന്ദം അനിര്‍വചനീയം
പഞ്ചേന്ദ്രിയങ്ങളില്‍ ലയിച്ച്
അനൂഭൂതിയുടെ മഹാസാഗരം

സ്‌നേഹം പങ്കുവയ്ക്കല്‍
സമ്പൂര്‍ണ സമര്‍പ്പണം
ബലാബലങ്ങളില്ലാതെ
കുറ്റവുംകുറവുമില്ലാതെ
പരസ്പരപൂരകമത്രെ

നിന്നിലെ വിടവിനെ
നികത്തിയും അകറ്റിയും
വല്ലായ്മയും ഇല്ലായ്മയും
മനസ്സിന്റെ ആഴങ്ങളില്‍
സംസ്‌ക്കരിക്കുംമറവിയായ്

എത്ര കൂതൂഹലം ഇടവേള
തന്‍ സൗഹാര്‍ദതീരങ്ങള്‍
കാറ്റിലും മരുപ്പച്ചയിലും
തഴുകുന്ന കുളിര്‍രസം
മനസ്സില്‍ മാരിവില്ലായ്

നേരംപോക്കായി തോന്നും
നേരെ ചൊന്നാലതുപോലും
നേരം കളയാനില്ല നേരം
പറയണം പാടണം പതിയെ
നിന്‍ കാതുകളില്‍ മര്‍മരമായി

അഴകിന്‍നിലാവായി അഴലിന്‍
സൗരഭ്യമായി വരുമോ നിയെന്‍
ചാരെ, അനവധ്യസംഗീതമായി
ഒരുപാടുനാളായി കാത്തുനില്
ക്കയല്ലോ നിന്നിലലിയാനായി

എത്രഋതുക്കള്‍ പോയിമറയും
അത്രമേല്‍ സൗഭഗം ഈവേള
പൂമുല്ലമൊട്ടിന്‍ പല്ലരിവിടരും
നിന്‍ മന്ദഹാസകിലുക്കത്തില്‍
പൂത്തിടും ഒരു വസന്തകാലം

ഒരു വാക്കിനായിരമര്‍ഥങ്ങള്‍
ഒരു നോക്കില്‍ മി്ന്നിമറയും
ചിത്രശലഭവര്‍ണരാചികള്‍
ഒരു സ്പര്‍ശമേകും വിദ്യുത്
ചാലകപ്രവാഹവേഗം മനസ്സില്‍

തളരുന്നുതനം വളരുന്നുമനം
കാണുന്നു കാണാകാഴ്ചകള്‍
വിടരുന്നു ഭാവനകളനന്തമായി
തുടരുന്നു ജീവിതതാളമേളം
വന്യമാം പ്രകൃതിസമക്ഷത്തില്‍

നിന്നെവരിയുമാം ബലിഷ്ഠമാ
കൈകളില്‍ ഞരമ്പില്‍ തുടിക്കും
രക്തചംക്രമണം ദ്രുതം ചടുലം
പായും പാമ്പിന്‍വേഗശരമായി
തപിക്കുംഹൃദയറകള്‍ ശീതമായി

ഓരോ അണുവിലും രോമരാചികള്‍
ഉണരും ഉണര്‍വിന്‍ ഉന്മേഷമായി
തീര്‍ക്കും ചാലുകള്‍ വിയര്‍പ്പിന്‍
കണമായി ഒഴുകും നദിപോല്‍
ചുറ്റിലും സമുദ്രക്കടലായിപരക്കും

നിന്‍ നാഭിചുഴിയിലെ നനുത്ത
രോമചരിഞ്ഞാഗ്രസീമയില്‍
തഴുകും ചുണ്ടിന്‍ കുസൃതിയില്‍
പുളയും, ഗംഗയായി ഒഴുകും 
നീ ജടധാരിയെന്‍ പാതിയായി

ഒടുക്കം ഒടുങ്ങാത്ത രാവുപോല്‍
പുലരാത്ത പുലര്‍ക്കാലവേളയില്‍
പതിയെ കണ്ണിമവിടരും കുളിര്‍
കാറ്റിന്‍ ശീല്‍ക്കാരമണയുമ്പോള്‍
തെളിയും ഭൂമി,വാനവും മുന്നിലായി











No comments:

Post a Comment