Tuesday, January 1, 2013

ഓര്‍മ്മ

ആദ്യമായി നുണഞ്ഞ
അമ്മിഞ്ഞപ്പാലിന്‍
മധുരമൂറും അനുഭൂതി
നിര്‍വൃതിയാം ഓര്‍മ്മ.

നെഞ്ചിന്‍ ചൂടും
പാലിന്‍ തണുപ്പും
നല്‍കിയാശ്രയവും
പിന്നെ അഭയവും.

ചെന്നിനായകം തേച്ച-
കറ്റിയും ആട്ടിയും
ആദ്യമായി തോന്നിയ
നിര്‍വികാരമാം വിരക്തി.

വിദ്യാലയം ആലയമാക്കി
ആദ്യാക്ഷരം കുറിച്ച-
ആദ്യപടി ചവിട്ടിക്കയറി
വിദ്യധനം വിദ്യായുധമാക്കി.

ഗുരുമുഖം പകര്‍ന്നു
വീഴുമാമറിവിന്‍ സ്ഫുലിംഗം
ദൈവവചനവും; പിന്നെ
ഗുരു, ദൈവമൂര്‍ത്തിയും

അറിഞ്ഞുവൈകിയെങ്കിലും
ഗുരുവിലും ഒളിഞ്ഞിരിക്കും
ചെകുത്താന്‍ രൂപത്തെ
മജ്ജയും മാംസവുമായി

മുട്ടിയും തട്ടിയും
തുറക്കാത്ത വാതില്‍
തേടിയിരന്നും ഓടിനടന്നും
അരവയര്‍ അന്നത്തിനായി


മരണം കണ്ണുകെട്ടിച്ചു
തരണം ചെയ്യുമീജീവിതം
വേട്ടക്കാരനും ഇരയു-
മെന്നപോല്‍ എത്രനാള്‍?

അന്നേകരിലൊവനായി
പിടികൂടും നിഗൂഢമാം
ചോരയിറ്റും ദ്രംഷ്ടയാല്‍
മരണമൊരിക്കല്‍ നിന്നെയും.

എത്രപേര്‍ വിട്ടുപിരിഞ്ഞാലും
ചരിക്കും-ചലിക്കുമീലോകം
അറിഞ്ഞും അറിയാതെയും
ആചരിച്ചും ആഘോഷിച്ചും.

ജീവിതം പിന്നെയും
മുരണ്ടും വിരണ്ടും
മൂക്കയറില്ലാതെ പായുന്നു;
ദ്രുതഗതിയില്‍ മറയുന്നു.











No comments:

Post a Comment