ആകാശം വിളറി
ഭൂമി വിണ്ടുകീറി
ആര്‍ദ്രതയുടെ
സ്പര്‍ശത്തിനായി
നോമ്പുനോല്‍ക്കുവര്‍
കുണ്ടും കുളവും
കിണറും ശൂന്യമായി
ഒരു തുള്ളി ജലത്തിനായി
നാഴികള്‍ താണ്ടുു,
മരുപ്പച്ചയുടെ കാഴ്ചതേടി.
പക്ഷികള്‍ തളരുു.
നാടും നഗരവും തോടും
വയലും പുഴകളും കട്
കരിഞ്ഞ ചിറകടിയൊച്ച
അയവിറക്കാന്‍
പുല്‍ക്കൊടിയില്ലാതെ
പശുക്കളും വലയുു.
കാരുണ്യം വറ്റിയ
മനുഷ്യമനസ്സുപോലെ,
ഭൂമിയുടെ മനസ്സും
നിര്‍ജലമായി
നിരാര്‍ദ്രമായി.
No comments:
Post a Comment