Thursday, January 26, 2012

മാന്ത്രികം

മനസ്സ് ശൂന്യയിരിക്കുമ്പോഴു-
മത് നിറഞ്ഞുകൊണ്ടേയിരിക്കും
നാക്ക് നിശ്ചലമായിരിക്കുമ്പോഴു-
മത് ചലിച്ചുകൊണ്ടേയിരിക്കും
അജ്ഞതയില്‍ മുങ്ങിയിരിക്കുമ്പോഴു-
മറിവ് പൊങ്ങിക്കൊണ്ടേയിരിക്കും
വിരക്തിയില്‍ ഉറങ്ങിയിരിക്കുമ്പോഴു-
മാസക്തി ഉണര്‍ന്നേയിരിക്കും
ചൂണ്ടുവിരല്‍ പലതായി വേര്‍പിരിയു-
മൊരു ചോദ്യത്തില്‍ നിന്നു-
മായിരം നാക്കുകള്‍ പുളയുന്നു.
ഏതുവഴിക്കുപോയാലു-
മെത്തിച്ചേരുന്നത് ഒരിടത്തുതന്നെ.
വിഭ്രാന്തിയാല്‍ വഴികള്‍ മറന്നു
തിരിച്ചെടുക്കാന്‍ വയ്യാതെ വാക്കുകള്‍
തിരുത്താന്‍ കഴിയാത്ത തെറ്റുകള്‍-
ഒഴുകിപ്പോയ മഴജലം പോലെ
ശരിയുടെ നിഴലുപറ്റിയ തെറ്റുകള്‍
അറിയാത്ത ശരികളുടെ ആവര്‍ത്തനം
തെറ്റുകള്‍ മുള്ളുപോലെ കുത്തിക്കീറും
ജീര്‍ണവും നിര്‍മലവുമായ ശരീരം
അഴുകുന്തോറും ഉറവയെടുക്കുന്നത്
നവജീവനില്‍ മൃതകോശങ്ങള്‍
മായയായി മനസ്സും ശരീരവും
മാന്ത്രികന്റെ കൈവഴക്കംപോലത്

No comments:

Post a Comment