Wednesday, December 28, 2011

എന്‍ഡോസള്‍ഫാന്‍

സുന്ദരമായ നാമം.
എന്നാല്‍ എത്ര മാരകം!
ഒരുവേള ഡോള്‍ഫിന്റെ
കൂടെപ്പിറപ്പെന്ന് നാം നിനക്കും.
ഒരു മഹാമാരിയെപ്പോലെ
പെയ്തിറങ്ങി നീ നമ്മുടെ
കൂടെപ്പിറപ്പുകളുടെ മേലെ.
എത്രപേര്‍ ജീവച്ഛവങ്ങളായി.
വയ്യ, ഹൃദയം തകരുന്ന കാഴ്ചകള്‍.
ഇത്രമേല്‍ എന്തപരാധം-
ചെയ്തൂ ഈ പാവങ്ങള്‍.
പിശ്ചുകിടാങ്ങള്‍
ദുരന്തശൈശവം പേറുന്നു.
ഹാ കഷ്ടം ഈ കാഴ്ച കാണുന്നോര്‍.
ഇത് പാപികള്‍ക്കുള്ള ശമ്പളം.
ആര്‍ക്കും രക്ഷയില്ല.
ആരും നല്‍കും
ഈ കാഴ്ചയ്ക്കു പരിഹാരം.
ഈ ജന്മം തിരിച്ചെടുത്തു
മറുജന്മം നല്‍കാന്‍.
ഇതു കേരളം തന്നെയോ,
അതിര്‍ത്തിയില്‍ മുള്ളുവേലി
കെട്ടുന്നോര്‍ ഈ പാഴ്ജന്മങ്ങളെ
കാണാതെപോയി.
ഇനി എങ്ങനെ വരയ്‌ക്കേണ്ടു
മനുഷ്യരൂപം.
അല്ലെങ്കിലും വിരൂപം
മനുഷ്യജന്മം.
എന്റെ കണ്ണും കരളും
പിഴുതെറിയട്ടെ ഞാന്‍.
മതി ഈ കണ്‍തുളയ്ക്കും
കരള്‍പിളര്‍ക്കും
കാഴ്ചകാണാന്‍.

No comments:

Post a Comment