Wednesday, December 28, 2011

പ്രതിദ്ധ്വനി

ജനുവരി - ജനുവരി മാസവും കഴിയാറായി. മഴക്കാലം പെയ്‌തൊഴിഞ്ഞു. മഞ്ഞുകാലം വന്നു. തണുപ്പുകയറി അന്തരീക്ഷം വീണ്ടും 'ചൂടുപിടിക്കുകയാണ്.' പക്ഷെ എന്നിട്ടും മനുഷ്യന്‍ ലോഹപ്രതിമപോലെ യാതൊരുമാറ്റവുമില്ലാതെ പ്രകൃതിയെ വെല്ലുവിളിക്കുകയെന്നോണം കുത്തനെ നിലക്കൊള്ളുകയാണ്. വര്‍ഷങ്ങള്‍ കാലത്തിനൊപ്പം കുത്തിയൊലിച്ചു. യാതൊരു തടസ്സമോ ഭംഗമോ കൂടാതെ. എവിടെയാണ് ഒരു നിശ്ചലത. ഈ കുതിപ്പിന് ഒരിക്കലും കിതപ്പ് ഇല്ലേ?

ജീവന്‍ - ജീവന്‍ ഒരോ അണുവിലും സ്പന്ദിച്ചുകൊണ്ടിരിക്കകയാണ്. ഓരോ സ്പംന്ദനത്തിന്റെയും നിശ്ചലതയോടൊപ്പം. അതില്‍ നിന്നും മറ്റന്നേകായിരം ജീവന്റെ തുടിപ്പുകള്‍ ഉയിര്‍ക്കൊള്ളുന്നു. ഇത് എവിടെ വരെ, എത്രനാള്‍ വരെ. അനാദിയില്‍ ഭൂമിയുടെ പിറവി മുതല്‍ ഒരു മിടിപ്പിന്റെ ഗതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരിക്കലും നല്ക്കാത്ത ചിരംഞ്ജീവമായ ചലനഗതി. ഓരോ ചലനത്തിന്റെ ഓരോ അണുവിലും ജീവന്‍ തുടിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടിയും സ്ഥിതിയും സംഹാരകനുമായ പ്രകൃതി. അവിടെ മനുഷ്യന്‍. ആ മനുഷ്യന്‍ തന്റെ ശരീരത്തിലെ അനേക കോടി അണുവിലൂടെ രക്ത ബീജങ്ങള്‍ ഒഴുകുന്നു. മറവിയുടെ പുനര്‍ജന്മമായി ഓര്‍മ ജനിക്കുകയാണ്. എവിടെയോ കണ്ടുമറന്ന ഒരു മുഖഛായയില്‍, കേട്ടുമറന്ന് പാദസരത്തിന്റെ സ്വരനാദമായി. സൗഹൃദം പകര്‍ന്ന ശീതളിമയുടെ, നൈര്‍മല്യത്തിന്റെ അരുണിമയായി.

കാലം - കാലത്തിന് ഒരിക്കലും ചരിത്രത്തിലെ നാഡികളിലൂടെ ഒഴുകിയ രക്തത്തിന്റെ ചൂടിനെ മറക്കാനാവില്ല. ഓരോ ജന്മത്തിനും അതിന്റെ മരണത്തില്‍ സ്മരണയുടെ കുത്തൊഴുക്കിനെ നേരിടേണ്ടിവരും. ആര്‍ക്കും ഒന്നിനെയും മറക്കാന്‍ സാധിക്കില്ല. ജീവിതം മനുഷ്യന് മന:പാഠമാകുന്ന ഒരു അദ്ധ്യായമാണ്.

No comments:

Post a Comment