Wednesday, December 28, 2011

മനുഷ്യനും അവന്റെ പ്രകൃതവും

മനുഷ്യനെ മറ്റുള്ള ജീവികളില്‍ നിന്നും വേര്‍തിരിക്കുന്നത് അവന്റെ ബുദ്ധിവൈശിഷ്ട്യം ഒന്നുതന്നെയാണ്. ബൂദ്ധിയില്‍
നിന്നാണ് മനുഷ്യന്‍ തന്റെ ജീവിതത്തിന് ഒരു നയവും ആശയവും രൂപീകരിച്ചത്. ആ നയത്തിനും ആശയത്തിനും അടി
സ്ഥാനമാക്കിയാണ് ഓരോരുത്തരും ജീവിക്കുന്നതും.

ജീവിതമെന്നാല്‍ ഒരാള്‍ക്ക് തന്റെ മനസ്സിന്റെ ബോധാവസ്ഥയോടുകൂടി മാത്രമെ ആരംഭിക്കുകയുള്ളൂ. മനുഷ്യന്‍
അവന്റെ ചുറ്റുപാടുനെക്കുറിച്ചും തന്നെത്തന്നെയും മനസ്സിലാക്കുന്ന അവസരമാണ് ബോധാവസ്ഥ. ഒരു കുഞ്ഞു ജനിക്കു
ന്നതുമുതല്‍ അവന് ബോധമുണ്ടാകുന്നില്ല. അഞ്ചുവയസ്സുവരെ അവന്‍ അബോധമായിട്ടായിരിക്കും ജീവിക്കുന്നത്.
എപ്പോഴാണോ ഒരുവന് ജീവിതത്തെക്കുറിച്ച് ഒരു അവബോധമുണ്ടാകുന്നത് അപ്പോള്‍ മാത്രമെ അയാള്‍ ജീവിതം തുടങ്ങു
ന്നുള്ളൂ. അതിനുശേഷം മരണം വരെ അയാള്‍ക്ക് തന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലൂടെയും സൂചിക്കുഴയിലെ
ന്നപോലെ കടന്നുപോകേണ്ടിവരും. അത് ബോധപൂര്‍വ്വവുമായിരിക്കും.

ഒരാള്‍ ജീവിച്ചിരിക്കുകയെന്നാല്‍ അയാള്‍ തന്റെ നയത്തിനും അതായത് സ്വാഭാവം, ആശയത്തിനും അനുസരിച്ച് ജീവി
ക്കുക എന്നാണര്‍ത്ഥം. അതുതന്നെയായിരിക്കും, അയാളുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതും. ഒരാള്‍ക്ക് ജീവിതത്ത
ില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അയാളുടെ ജീവിതം തന്നെ ആയിരിക്കും. അതായത് അയാളുടെ ശരീരവും സ്വാഭാ
വവും അടങ്ങിയ വ്യക്തിത്വം. അതിനുശേഷം മാത്രമെ തന്റെ പരിസരത്തിന് പ്രാധാന്യം നല്‍കുകയൂള്ളൂ. ഒരാള്‍ക്ക്
അയാളുടെ ജീവനാണ് കാര്യമായിട്ടുള്ളത്. മറ്റുള്ളവരുടെത് രണ്ടാമത് മാത്രമെ വരുന്നുള്ളു. എങ്ങനെയെന്നാല്‍, ചെറി
യൊരു ഉദാഹരണം പറഞ്ഞാല്‍, ഒരു ബസ് യാത്രയില്‍ നമ്മുക്ക് കാണാന്‍ സാധിക്കും. ബസ്സ് സ്റ്റോപ്പില്‍ ബസ് വന്ന്
നില്ക്കുമ്പോള്‍ തന്നെ അതിന്റെ പിന്നാലെയുള്ള ഓട്ടവും ചാട്ടവും കാണാന്‍ കഴിയും. മറ്റുള്ളവരുടെ സീറ്റ് കൈവശപ്പെ
ടുത്തുകയാണ് ഈ ഓട്ടത്തിന്റെ ഉദ്ദേശ്യം. ജീവിച്ചിരിക്കുക എന്നുള്ളതിന്റെ അല്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള
ഒരു മിനിമം കാര്യം മാത്രമാണ്. ബസ്സ്‌യാത്രയും മറ്റും. ആവിഷയത്തില്‍ കാണിക്കുന്ന താന്‍ പോരിമ, സ്വാര്‍ത്ഥത
അവിടെയാണ് മനുഷ്യന്‍ വെറും ഒരു ജീവി മാത്രമായി അധ:പതിക്കുന്നത്.

ഓരോരാളും അവനവനില്‍ മാത്രമായിട്ടാണ് ജീവിക്കുന്നത്. അതായത് ശ്വസിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങു
ന്നതും സ്വന്തം ശരീരത്തിന്റെ നിയന്ത്രണത്തിലും പരിധിയിലും അതിന് വിധേയമായിട്ടുമാണ്. ഒരാള്‍ക്കും അയാളുടെ
ശരീരത്തെ അവഗണിക്കാന്‍ സാധിക്കില്ല. അതുപോലെ ശരീരത്തിന് അയാളെയും. മനസ്സും ശരീരവും പരസ്പരം
വിധേയപ്പെട്ടാണ് കിടക്കുന്നത്. മനസ്സ് ശരീരത്തെ നിയന്ത്രിക്കുന്നതോടൊപ്പം ശരീരം മനസ്സിനെ കീഴടക്കുകയും ചെയ്യു
ന്നു.

ജീവിതത്തില്‍ സെക്‌സിനുള്ള പ്രാധാന്യം. എന്താണ് ലൈംഗീകത. സ്ത്രീപുരുഷബന്ധം യാഥാര്‍ത്ഥ്യം എന്താണ്. ശാരീ
രികമായിട്ടുള്ള ബന്ധം നടത്തുന്നത് മനുഷ്യന്‍ മാത്രമല്ല. അത് എല്ലാ ജീവികള്‍ക്കും പറഞ്ഞിട്ടുള്ള കാര്യമാണ്.
എന്നാല്‍ മനുഷ്യമാത്രം അതില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് അവന്റെ സമൂഹത്തോടുള്ള പ്രതിബദ്ധതയും ബന്ധപ്പെ
ടുന്നയാളോടുളള ഉത്തരവാദിത്വവുമാണ്. മറ്റുള്ള ജീവജാലങ്ങള്‍ക്ക് ഈ വക കാര്യങ്ങള്‍ ബാധിക്കുന്നില്ല. അതുകൊണ്ട്
തന്നെ മനുഷ്യന്‍ സെക്‌സ് എന്നുള്ളത് പ്രകൃതിപരമായ ഒരു ഉള്‍വിളിയും അതോടൊപ്പം അവന്റെ മനസ്സിന്റെ വൈകാരി
കവും ബൂദ്ധിപരവുമായ ഉണര്‍വിന്റെയും സാര്‍ത്ഥകതയാണത്.

മനുഷ്യന് തന്റെ എതിര്‍ലിംഗത്തോട് തോന്നുന്ന അഭിനിവേശം സ്വാഭാവികമായ പ്രകൃതിനിയമത്തില്‍ നിന്നുണ്ടാകുന്ന
വികാരമാണ്. എന്നാല്‍ ആ വികാരത്തെ തന്റെതായ കാഴ്ചപ്പാടിലൂടെ നോക്കികാണാനും അതിനനുസരിച്ച് തനിക്ക്
യോജിച്ച, മനസ്സിണങ്ങിയ ഒരോളുമായി ശാരീരികബന്ധം ഉണ്ടാക്കുന്നതിനും ഇതുവഴി സാധ്യമാക്കപ്പെടുന്നു. പരസ്പര
മാനസീക ഐക്യപ്പെടലും അതിനുശേഷമുള്ള പൊരുത്തപ്പെടലും മുന്നോട്ടുള്ള ജീവിതമാര്‍ഗത്തിന് വഴിവെളിച്ചം കാണി
ക്കലാകുന്നു. വെറും ശാരീരികബന്ധത്തിനുള്ള ഒരു ഉപാധിമാത്രമല്ല മനുഷ്യന്‍ കാണുന്നത്. അത് തന്റെ ഇനിയുള്ള
ജീവിതം കരുപിടിപ്പിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഒരു കൈതാങ്ങുകൂടിയാണ്.

മറ്റുജീവജാലങ്ങളെ സംബന്ധിച്ച് അതിന്റെ ആവശ്യം വരുന്നില്ല. അവകള്‍ തന്റെ ജീവനെ ജീവിച്ചുതീര്‍ക്കുക എന്നുള്ള
ആകെതുകമാത്രമാണ് മുന്നിലുള്ള ഒരേയൊരു അവസ്ഥാവിശേഷം. അതിന് അവകള്‍ ജന്മനാല്‍ സ്വയംപര്യാപ്തരുമാണ്.
മറ്റൂള്ളവരെ ആശ്രയിക്കുകയെന്നുള്ളത് അവയുടെ ശൈവദശയില്‍ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്. സ്വന്തകാ
ലില്‍ നില്ക്കാന്‍, അല്ലെങ്കില്‍ ചിറകില്‍ പറക്കാന്‍ തുടങ്ങിയാല്‍ അവകള്‍ തന്റെതായ ഒരു ലോകവും സ്വാതന്ത്യവും
അനുഭവിക്കുകയാണ്. മറ്റുളളതിനെ ആശ്രയിക്കുന്നതാണ് അവയ്ക്ക് അസ്വാതന്ത്യവും ബലഹീനതയുമായിട്ടുള്ളത്. മനു
ഷ്യന്റെ ബൂദ്ധിപരതയും സാമൂഹ്യമായ ബോധവും അല്ലെങ്കില്‍ ചുറ്റുപാടും മനുഷ്യനെ ഒരുക്കലും സമ്പൂര്‍ണമായ
സ്വാതന്ത്യം അനുഭവിക്കുന്നതിന് പ്രാപ്തനാക്കുന്നില്ല എന്നതാണ് വാസ്തവം. ഒരുപക്ഷെ മനുഷ്യനും മറ്റുജീവജാലങ്ങ
ളെപോലെ സ്വതന്ത്രരും പരാശ്രയത്വമുളളവരുമായിരിക്കണമെന്നില്ല. സാഹചര്യം അവനെ അങ്ങനെ ആക്കിത്തിര്‍ക്കുക
യാണ് ചെയ്യുന്നത്. വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയാവുന്ന ഒരു ജീവിവര്‍ഗമാണ്, മനുഷ്യവര്‍ഗം. മറ്റു
ള്ളജീവികളെ സംബന്ധിച്ച് പരിണയ്പ്രക്രിയ ദ്രൂതഗതിയിലും അല്പവര്‍ഷായുസ്സിനുള്ളില്‍ ഒതുങ്ങുന്നതുമാണ്. അതു
കൊണ്ടുതന്നെ അവയ്ക്കു സമൂഹം എന്ന സങ്കല്പമോ ഒരു സ്ഥിരമായ കൂട്ടായ്മുയുടെയോ ആവശ്യം ഉണ്ടാവണമെന്നി
ല്ല.

മനുഷ്യനെ അങ്ങനെ എല്ലാകാര്യത്തിലും വേര്‍തിരിക്കപ്പെടുകയാണ്. ബൂദ്ധിശക്തിതന്നെയാണ് മനുഷ്യനെ എന്നും മറ്റു
ള്ളജീവികളില്‍ നിന്നും വേര്‍തിരിക്കുന്നമുഖ്യമായ ഘടകം. മനുഷ്യന്‍ അവന്റെ സുഖലോലുപതയില്‍ മാനസീകവു
ശാരീരകവുമായ സുഖത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരിക്കുന്നത് സെക്‌സിനു തന്നെയാണ്. എന്തുകൊണ്ടെന്ന
ാല്‍ മനുഷ്യന്‍ ബൂദ്ധിപരമായും അല്ലാതെയും കണ്ടെത്തിയിട്ടുളളതില്‍ വച്ച് ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കുന്നത്
ലൈംഗീതയിലൂടെയാണ്. അതുകൊണ്ടുതന്നെ അവന്റെ ബുദ്ധിശക്തിയെ തോല്പിച്ചുകളയുകയും അവനെ അടിമപ്പെടു
ത്തുകയും ചെയ്ത വികാരമാണ് ഇത്. മറ്റ് ഏത് കാര്യത്തില്‍ നിന്ന് വേണമെങ്കിലും അവന്‍ വിട്ടുനില്ക്കാന്‍ തയ്യാറാണെ
ങ്കിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എതിര്‍ ലിംഗത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദമാവുകയും സ്വ
ന്തം വ്യക്തിത്വത്തെ അടിയറവെയ്ക്കുകയും ചെയ്യുന്നു.

No comments:

Post a Comment